ന്യൂഡൽഹി: ഓഗസ്റ്റ് 30-ന് നടക്കുന്ന നീറ്റ് പിജി (NEET PG 2026) പ്രവേശന പരീക്ഷയ്ക്ക് കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് സ്വന്തം സംസ്ഥാനത്തോ ജില്ലകളിലോ തന്നെ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ എംപി കേന്ദ്ര വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് മന്ത്രി പ്രഹ്ളാദ് ജോഷിക്ക് കത്ത് നൽകി.മുൻവർഷങ്ങളിൽ വിദ്യാർത്ഥികളുടെ സ്വന്തം ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നതെങ്കിൽ, ഇത്തവണ സംസ്ഥാന തലത്തിലുള്ള മുൻഗണനകളാണ് അപേക്ഷയിൽ ചോദിച്ചിരുന്നത്. ഇതിന്റെ ഫലമായി കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം ഉദ്യോഗാർത്ഥികൾക്കും തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ വിദൂര കേന്ദ്രങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത്. ഇത് പരീക്ഷാർത്ഥികൾക്കും രക്ഷിതാക്കൾക്കും കടുത്ത ആശങ്കയും പ്രയാസവും സൃഷ്ടിച്ചിട്ടുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി.
യാത്രാ ദുരിതം, പെട്ടെന്നുള്ള അറിയിപ്പും, വലിയ തിരക്കും കാരണം ട്രെയിൻ റിസർവേഷനുകളോ താങ്ങാനാകുന്ന യാത്രാ സൗകര്യങ്ങളോ കണ്ടെത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കുന്നില്ല.
പരീക്ഷയിലെ പങ്കാളിത്തത്തെ ബാധിക്കും.മുൻപ് എയിംസ് പരീക്ഷാ സമയത്തും സമാനമായ പ്രതിസന്ധി ഉണ്ടായതും പലർക്കും പരീക്ഷ എഴുതാൻ സാധിക്കാതെ വന്നതും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
മാനസിക സമ്മർദ്ദം: പ്രധാനപ്പെട്ട ഒരു മത്സരപരീക്ഷയ്ക്ക് തൊട്ടുമുമ്പ് നൂറുകണക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടി വരുന്നത് വിദ്യാർത്ഥികളുടെ മാനസിക തയാറെടുപ്പിനെയും പ്രകടനത്തെയും പ്രതികൂലമായി ബാധിക്കും.
ഈ സാഹചര്യത്തിൽ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS), നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) എന്നിവയുമായി കേന്ദ്രമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് എം.പി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ഭാവി മുൻനിർത്തി എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരവരുടെ സ്വന്തം ജില്ലകളിലോ, അല്ലെങ്കിൽ കേരളത്തിലെ അടുത്തുള്ള ജില്ലകളിലോ പരീക്ഷാ കേന്ദ്രങ്ങൾ പുനഃക്രമീകരിച്ച് നൽകണമെന്നും എം.പി നിവേദനത്തിൽ ആവശ്യപ്പെട്ടു.
K. Sudhakaran MP wrote a letter to the Union Minister demanding that NEET PG examination centers be allowed in Kerala itself






















